സൂറ അൽ-വജ്ഹ 17  

സുന്നത്ത് കഴിപ്പിക്കല്‍

17 1ഇബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ അള്ളാഹുവാണ് ഞാന്‍; എന്‍െറ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. 2നീയുമായി ഞാന്‍ എന്‍െറ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും. 3അപ്പോള്‍ ഇബ്രാം അള്ളാഹുവിന് സുജൂദ് ചെയ്തു. അള്ളാഹു അവനോട് അരുളിച്ചെയ്തു: 4ഇതാ! നീയുമായുള്ള എന്‍െറ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. 5ഇനിമേല്‍ നീ ഇബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്‍െറ പേര് ഇബ്രാഹീം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. 6നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും. 7രാജാക്കന്‍മാരും നിന്നില്‍ നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കു ശേഷം നിന്‍െറ സന്തതികളും തമ്മില്‍ തലമുറ തലമുറയായി എന്നേക്കും ഞാന്‍ എന്‍െറ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്‍െറ സന്തതികള്‍ക്കും ഇലാഹായിരിക്കും. 8നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ ദേശം മുഴുവന്‍ നിനക്കും നിനക്കു ശേഷം നിന്‍െറ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ആരാധ്യനായിരിക്കുകയും ചെയ്യും.

9അള്ളാഹു ഇബ്രാഹീം നബി (അ) ത്തോടു കല്‍പിച്ചു: നീയും നിന്‍െറ സന്താനങ്ങളും തലമുറതോറും എന്‍െറ ഉടമ്പടി പാലിക്കണം. 10നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്‍മാരെല്ലാവരും സുന്നത്ത് ചെയ്യണം. 11നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്. 12നിങ്ങളില്‍ എട്ടു ദിവസം പ്രായമായ ആണ്‍കുട്ടിക്കു സുന്നത്ത് ചെയ്യണം. നിന്‍െറ വീട്ടില്‍ പിറന്നവനോ, നിന്‍െറ സന്താനങ്ങളില്‍ പെടാത്ത വിലയ്ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്‍മാര്‍ക്കും സുന്നത്ത് ചെയ്യണം. 13നിന്‍െറ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും സുന്നത്ത് ചെയ്യപ്പെടണം. അങ്ങനെ എന്‍െറ ഉടമ്പടി നിന്‍െറ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും. 14സുന്നത്ത് ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍ നിന്നു പുറന്തള്ളണം. അവന്‍ എന്‍െറ ഉടമ്പടി ലംഘിച്ചിരിക്കുന്നു.

ഇസ്ഹാഖ് നബി (അ)

15അള്ളാഹു ഇബ്രാഹീം നബി (അ) ത്തോട് അരുളിച്ചെയ്തു: നിന്‍െറ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ (റ) എന്നായിരിക്കും. 16ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്ഭവിക്കും. 17അപ്പോള്‍ ഇബ്രാഹീം നബി (അ) കമിഴ്ന്നു വീണു ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ (റ) ഇനി പ്രസവിക്കുമോ? 18ഇബ്രാഹീം നബി (അ) അള്ളാഹുവോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. 19അള്ളാഹു അരുളിച്ചെയ്തു: നിന്‍െറ ഭാര്യ സാറാ (റ) തന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസ്ഹാഖ് എന്നു വിളിക്കണം. അവനുമായും അവന്‍െറ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും. 20ഇസ്മായീല്‍ നബി (അ) നുവേണ്ടിയുള്ള നിന്‍െറ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്‍െറ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍ നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും. 21എന്നാല്‍, സാറാ (റ) യില്‍നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍പോകുന്ന ഇസ്ഹാഖുമായിട്ടാണ് എന്‍െറ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക.

22ഇബ്രാഹീം നബി (അ) ത്തോടു സംസാരിച്ചു കഴിഞ്ഞു അള്ളാഹു അവനെ വിട്ടുപോയി. 23അള്ളാഹു കല്‍പിച്ചതുപോലെ ആ ദിവസം തന്നെ ഇബ്രാഹീം നബി (അ) മകന്‍ ഇസ്മായീലിനെയും തന്‍െറ വീട്ടില്‍ പിറന്നവരും താന്‍ വില കൊടുത്തു വാങ്ങിയവരുമായ സകല പുരുഷന്‍മാരെയും സുന്നത്ത് കഴിപ്പിച്ചു. 24സുന്നത്ത് സമയത്ത് ഇബ്രാഹീം നബി (അ) ത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും 25ഇസ്മായീലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു. 26അന്നുതന്നെ ഇബ്രാഹീം നബി (അ) വും മകന്‍ ഇസ്മായീലും സുന്നത്ത് കഴിക്കപ്പെട്ടു. 27ഇബ്രാഹീം നബി (അ) ത്തിന്‍െറ വീട്ടിലെ എല്ലാ പുരുഷന്‍മാരും വീട്ടില്‍ പിറന്നവരും പരദേശികളില്‍ നിന്നു വിലയ്ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം സുന്നത്ത് കഴിക്കപ്പെട്ടു.


അടിക്കുറിപ്പുകൾ