സൂറ അൽ-ഹശ്ർ 4

മൂസായെ ശക്തിപ്പെടുത്തുന്നു

4 1മൂസാ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്‍റെ വാക്കു കേള്‍ക്കുകയുമില്ല. റബ്ബുൽ ആലമീൻ നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും. 2റബ്ബുൽ ആലമീൻ അവനോടു ചോദിച്ചു: നിന്‍റെ കൈയിലിരിക്കുന്നത് എന്താണ്? അവന്‍ പറഞ്ഞു: ഒരു വടി. 3അവിടുന്നു കല്‍പിച്ചു: അതു നിലത്തിടുക. അവന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു. 4മൂസാ അതുകണ്ട് അകന്നു മാറി. റബ്ബുൽ ആലമീൻ അരുളിച്ചെയ്തു: കൈനീട്ടി അതിന്‍റെ വാലില്‍ പിടിക്കുക. അവന്‍ കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു. 5ഇത് തങ്ങളുടെ പിതാക്കന്‍മാരുടെ മഅബൂദായ റബ്ബുൽ ആലമീൻ, ഇബ്രാഹീമിന്‍റെയും ഇഷഹാഖിന്‍റെയും യാഖൂബിന്‍റെയും മഅബൂദ്, നിനക്കു പ്രത്യക്ഷപ്പെട്ടുവെന്ന് അവര്‍ വിശ്വസിക്കാന്‍ വേണ്ടിയാണ്. 6റബ്ബുൽ ആലമീൻ വീണ്ടും അരുളിച്ചെയ്തു: നിന്‍റെ കൈ മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. കൈ തിരിച്ചെടുത്തപ്പോള്‍ അതു മഞ്ഞു പോലെ വെളുത്തു കുഷ്ഠമുള്ളതായി കാണപ്പെട്ടു. 7അവിടുന്നു കല്‍പിച്ചു: കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. മാറിടത്തില്‍ നിന്ന് കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വസ്ഥിതിയിലായി. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങള്‍ പോലെ കാണപ്പെട്ടു. 8അവര്‍ നിന്നെ വിശ്വസിക്കാതിരിക്കുകയും നിന്‍റെ ആദ്യത്തെ അടയാളത്തിന്‍റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍, രണ്ടാമത്തേതിന്‍റെ സാക്ഷ്യം സ്വീകരിച്ചേക്കും. 9ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്‍റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, നീ നദിയില്‍ നിന്നു കുറെ വെള്ളമെടുത്തു കരയില്‍ ഒഴിക്കുക; നദിയില്‍ നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും.

ഹാറൂന്‍റെ നിയമനം

10മൂസാ റബ്ബുൽ ആലമീനോടു പറഞ്ഞു: യാ റബ്ബുൽ ആലമീൻ, ഞാന്‍ ഒരിക്കലും വാക്ചാതുരിയുള്ളവനായിരുന്നില്ല. അങ്ങു ദാസനോടു സംസാരിച്ചതിനു ശേഷവും അങ്ങനെ തന്നെ. സംസാരിക്കുമ്പോള്‍ നാവിനു തടസ്സമുള്ളവനാണു ഞാന്‍. 11റബ്ബുൽ ആലമീൻ അവനോടു ചോദിച്ചു: ആരാണു മനുഷ്യനു സംസാര ശക്തി നല്‍കിയത്? ആരാണ് അവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? റബ്ബുൽ ആലമീനായ ഞാനല്ലേ? 12ആകയാല്‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ തഅലീം തരും. 13എന്നാല്‍ അവന്‍ അപേക്ഷിച്ചു: യാ റബ്ബുൽ ആലമീൻ, ദയ ചെയ്ത് മറ്റാരെയെങ്കിലും അയയ്‌ക്കേണമേ! 14അപ്പോള്‍ റബ്ബുൽ ആലമീൻ മൂസായോടു കോപിച്ചു പറഞ്ഞു: നിനക്കു ലേവ്യനായ ഹാറൂന്‍ എന്നൊരു സഹോദരനുണ്ടല്ലോ. അവന്‍ നന്നായി സംസാരിക്കുമെന്ന് എനിക്കറിയാം. ഇതാ, അവന്‍ നിന്നെ കാണാന്‍ വരുന്നു. 15നിന്നെ കാണുമ്പോള്‍ അവന്‍ സന്തോഷിക്കും. പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞു കൊടുക്കുക. ഞാന്‍ നിന്‍റെയും അവന്‍റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ തഅലീം തരുകയും ചെയ്യും. 16അവന്‍ നിനക്കു പകരം ജനത്തോടു സംസാരിക്കും; അവന്‍ നിന്‍റെ വക്താവായിരിക്കും; നീ അവനു മഅബൂദുപ്പോലെയും. 17ഈ വടി കൈയിലെടുത്തു കൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങൾ പ്രവര്‍ത്തിക്കും.

മൂസാ ഈജിപ്തിലേക്ക്

18മൂസാ അമ്മായിയപ്പനായ ജത്രോയുടെ അടുക്കല്‍ തിരികെച്ചെന്നു പറഞ്ഞു: ഈജിപ്തിലുള്ള എന്‍റെ സഹോദരര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിന് അങ്ങോട്ടു മടങ്ങിപ്പോകാന്‍ എന്നെ അനുവദിക്കണം. ജത്രോ പറഞ്ഞു: നീ സമാധാനത്തോടെ പോവുക. 19മിദിയാനില്‍വച്ചു റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങിപ്പോവുക, നിന്നെ കൊല്ലാന്‍ കാത്തിരുന്നവര്‍ മയ്യത്തായി കഴിഞ്ഞു. 20മൂസാ ബീവിയെയും പുത്രന്‍മാരെയും കഴുതപ്പുറത്ത് കയറ്റി ഈജിപ്തിലേക്കു തിരിച്ചു. അവന്‍ മഅബൂദിന്‍റെ വടിയും കൈയിലെടുത്തു.

21റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങുകയാണ്. അവിടെയെത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കിത്തന്നിരിക്കുന്ന അദ്ഭുതങ്ങള്‍ ഫിർഔന്‍റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ അവനെ കഠിനചിത്തനാക്കും; അവന്‍ ജനത്തെ വിട്ടയയ്ക്കുകയില്ല. 22നീ ഫിർഔനോടു പറയണം. റബ്ബുൽ ആലമീൻ പറയുന്നു, യിസ്രായിലാഹ് എന്‍റെ പുത്രനാണ്, എന്‍റെ ആദ്യജാതന്‍. 23ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എനിക്ക് ഇബാദത്ത് ചെയ്യാൻ വേണ്ടി എന്‍റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്‍റെ പുത്രനെ, നിന്‍റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും.

24യാത്രാമധ്യേ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് റബ്ബുൽ ആലമീൻ പ്രത്യക്ഷനായി മൂസായെ വധിക്കാനൊരുങ്ങി. 25ഉടനെ സിപ്പോറാ ഒരു കല്‍ക്കത്തിയെടുത്ത് തന്‍റെ പുത്രന്‍റെ അഗ്രചര്‍മം ഛേദിച്ചു. അതുകൊണ്ട് മൂസായുടെ പാദങ്ങളില്‍ സ്പര്‍ശിച്ചിട്ട് അവള്‍ പറഞ്ഞു: നീ എനിക്കു രക്ത ഭര്‍ത്താവാകുന്നു. 26അപ്പോള്‍ അവിടുന്നു അവനെ വിട്ടുപോയി. അവള്‍ പറഞ്ഞു: പരിച്‌ഛേദനം നിമിത്തം നീ എനിക്കും രക്ത ഭര്‍ത്താവാകുന്നു.

27റബ്ബുൽ ആലമീൻ ഹാറൂനോടു പറഞ്ഞു: നീ മരുഭൂമിയിലേക്കു പോയി മൂസായെ കാണുക. അതനുസരിച്ച് ഹാറൂന്‍ പോയി. മഅബൂദിന്‍റെ മലയില്‍വച്ച് അവനെ കണ്ടുമുട്ടി ചുംബിച്ചു. 28തന്നെ അയച്ച റബ്ബുൽ ആലമീൻ കല്‍പിച്ച എല്ലാക്കാര്യങ്ങളും താന്‍ പ്രവര്‍ത്തിക്കണമെന്ന് അവിടുന്നു ഭരമേല്‍പിച്ച അടയാളങ്ങളും മൂസാ ഹാറൂനോടു വിവരിച്ചു പറഞ്ഞു. 29അനന്തരം, മൂസായും ഹാറൂനും ചെന്ന് യിസ്രായിലാഹ് ശ്രേഷ്ഠന്‍മാരെയെല്ലാം വിളിച്ചു കൂട്ടി. 30റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞ കാര്യങ്ങളെല്ലാം ഹാറൂന്‍ ജനത്തോടു വിവരിക്കുകയും അവരുടെ മുന്‍പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനം വിശ്വസിച്ചു. 31റബ്ബുൽ ആലമീൻ യിസ്രായിലാഹ് മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നും കേട്ടപ്പോള്‍, അവര്‍ തലകുനിച്ച് ഇബാദത്ത് ചെയ്തു.