സൂറ അൽ-ഹശ്ർ 29

അഭിഷേകക്രമം

29 1എനിക്കു ഇമാമിക ശുശ്രൂഷ ചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക. 2പുളിപ്പില്ലാത്ത അപ്പം, എണ്ണ ചേര്‍ത്ത് മയം വരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പു മാവുകൊണ്ട് ഉണ്ടാക്കണം. 3അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക. 4നീ ഹാറൂനെയും അവന്‍റെ പുത്രന്‍മാരെയും ഖിയാമത്തുൽ ഇബാദത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് അവരെ വെള്ളം കൊണ്ടു കഴുകുക. 5അങ്കി, ഫൌവാബാദി (ഏഫോദ്) ന്‍റെ നിലയങ്കി, ഫൌവാബാദ് (ഏഫോദ്), ഉരസ്ത്രാണം, ഫൌവാബാദി (ഏഫോദ്) ന്‍റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ ഹാറൂനെ അണിയിക്കണം. 6അവന്‍റെ തലയില്‍ തലപ്പാവും തലപ്പാവിന്‍മേല്‍ വിശുദ്ധ കിരീടവും വയ്ക്കണം. 7അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക. 8അവന്‍റെ പുത്രന്‍മാരെ കൊണ്ടുവന്ന് അങ്കികള്‍ ധരിപ്പിക്കുക. 9നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച് ഇമാമികത്വം അവരുടേതായിരിക്കും. നീ ഹാറൂനെയും അവന്‍റെ പുത്രന്‍മാരെയും ഇമാംമാരായി അവരോധിക്കണം.

10അനന്തരം, കാളക്കുട്ടിയെ ഖിയാമത്തുൽ ഇബാദത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഹാറൂനും പുത്രന്‍മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കണം. 11റബ്ബുൽ ആലമീന്‍റെ സന്നിധിയില്‍ ഖിയാമത്തുൽ ഇബാദത്തിന്‍റെ വാതില്‍ക്കല്‍വച്ചു കാളക്കുട്ടിയെ കൊല്ലണം. 12അതിന്‍റെ രക്തത്തില്‍ നിന്നു കുറെയെടുത്ത് വിരല്‍കൊണ്ടു ഖുർബാനി പീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം ഖുർബാനി പീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. 13കുടല്‍ പൊതിഞ്ഞുള്ള മേദസ്‌സും കരളിന്‍മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അവയിന്‍മേലുള്ള മേദസ്‌സുമെടുത്ത് ഖുർബാനിപീഠത്തിന്‍മേല്‍വച്ച് ദഹിപ്പിക്കണം. 14എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയില്‍ വച്ച് അഗ്‌നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ഖുർബാനിയാണ്.

15മുട്ടാടുകളില്‍ ഒന്നിനെ മാറ്റി നിര്‍ത്തണം. ഹാറൂനും പുത്രന്‍മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ. 16അതിനെ കൊന്ന് രക്തമെടുത്ത് ഖുർബാനിപീഠത്തിനു ചുറ്റും ഒഴിക്കണം. 17അതിനെ കഷണങ്ങളായി മുറിച്ചതിനു ശേഷം അതിന്‍റെ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷണങ്ങളുടെയും തലയുടെയും കൂടെ വയ്ക്കണം. 18മുട്ടാടിനെ മുഴുവന്‍ ഖുർബാനി പീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു റബ്ബുൽ ആലമീനുള്ള ദഹനഖുർബാനിയാണ് - റബ്ബുൽ ആലമീനു പ്രസാദകരമായ സുഗന്ധം.

19അനന്തരം, അടുത്ത മുട്ടാടിനെയും കൊണ്ടുവരണം. ഹാറൂനും പുത്രന്‍മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കണം. 20അതിനെ കൊന്ന് രക്തത്തില്‍ കുറച്ചെടുത്ത് ഹാറൂന്‍റെയും പുത്രന്‍മാരുടെയും വലത്തു ചെവിയുടെ അഗ്രത്തിലും വലത്തു കൈയുടെ തള്ളവിരലിലും വലത്തു കാലിന്‍റെ പെരുവിരലിലും പുരട്ടുകയും ബാക്കി ഖുർബാനി പീഠത്തിനു ചുറ്റും ഒഴിക്കുകയും വേണം. 21ഖുർബാനി പീഠത്തിലുള്ള രക്തത്തില്‍ നിന്നും അഭിഷേക തൈലത്തില്‍ നിന്നും കുറച്ചെടുത്ത് ഹാറൂന്‍റെ മേലും അവന്‍റെ വസ്ത്രത്തിന്‍മേലും അവന്‍റെ പുത്രന്‍മാരുടെമേലും അവരുടെ വസ്ത്രത്തിന്‍മേലും തളിക്കണം. അങ്ങനെ അവനും പുത്രന്‍മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.

22അതിനുശേഷം നീ മുട്ടാടിന്‍റെ മേദസ്‌സും കൊഴുത്ത വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്‌സും കരളിന്‍മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അതിന്‍മേലുള്ള മേദസ്‌സും വലത്തെ കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്. 23റബ്ബുൽ ആലമീന്‍റെ സന്നിധിയില്‍ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ കുട്ടയില്‍നിന്ന് ഒരപ്പവും എണ്ണ ചേര്‍ത്തു മയം വരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവും എടുക്കണം. 24ഇവയെല്ലാം ഹാറൂന്‍റെയും പുത്രന്‍മാരുടെയും കരങ്ങളില്‍ വച്ചു റബ്ബുൽ ആലമീന്‍റെ സന്നിധിയില്‍ നീരാജനം ചെയ്യണം. 25അനന്തരം, അത് അവരുടെ കൈകളില്‍ നിന്നു വാങ്ങി ദഹന ഖുർബാനിയോടൊന്നിച്ച് ഖുർബാനി പീഠത്തില്‍ വച്ചു ദഹിപ്പിക്കണം. ഇതു റബ്ബുൽ ആലമീനുള്ള ദഹന ഖുർബാനിയാണ്; റബ്ബുൽ ആലമീനു പ്രസാദകരമായ സുഗന്ധം.

26ഹാറൂന്‍റെ അഭിഷേകത്തിനായി അര്‍പ്പിച്ച മുട്ടാടിന്‍റെ നെഞ്ചെടുത്ത് റബ്ബുൽ ആലമീന്‍റെ സന്നിധിയില്‍ നീരാജനം ചെയ്യുക. ഇത് നിന്‍റെ ഓഹരിയായിരിക്കും. 27അഭിഷേകത്തിനായി അര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് നീരാജനം ചെയ്ത നെഞ്ചും കുറകും വിശുദ്ധീകരിച്ച് ഹാറൂനും പുത്രന്‍മാര്‍ക്കുമായി മാറ്റിവയ്ക്കണം. 28യിസ്രായിലാഹ് ജനത്തിൽ നിന്ന് ഹാറൂനും പുത്രന്‍മാര്‍ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്; യിസ്രായിലാഹ് ജനം സമാധാന ഖുർബാനിയില്‍ നിന്നു നീരാജനം ചെയ്തു റബ്ബുൽ ആലമീനു സമര്‍പ്പിക്കുന്ന കാഴ്ചയും.

29ഹാറൂന്‍റെ വിശുദ്ധ വസ്ത്രങ്ങള്‍ അവനുശേഷം അവന്‍റെ പുത്രന്‍മാര്‍ക്കുള്ളതായിരിക്കും. അവര്‍ ഇമാംമാരായി അഭിഷിക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം. 30അവന്‍റെ സ്ഥാനത്തു ഇമാംമാകുന്ന അവന്‍റെ പുത്രന്‍ വിശുദ്ധ സ്ഥലത്ത് ശുശ്രൂഷചെയ്യുന്നതിന് ഖിയാമത്തുൽ ഇബാദത്തില്‍ വരുമ്പോള്‍ ഏഴുദിവസം അതു ധരിക്കണം.

31അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിന്‍റെ മാംസമെടുത്ത് വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് വേവിക്കണം. 32മുട്ടാടിന്‍റെ മാംസവും കുട്ടയിലുള്ള അപ്പവും ഹാറൂനും പുത്രന്‍മാരും ഖിയാമത്തുൽ ഇബാദത്തിന്‍റെ വാതില്‍ക്കല്‍വച്ചു ഭക്ഷിക്കണം. 33തങ്ങളുടെ അഭിഷേകത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും വേളയില്‍ പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍ മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്. 34അഭിഷേകത്തിനു വേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്‌നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ ഭക്ഷിക്കരുത്.

35ഞാന്‍ നിന്നോടു കല്‍പിച്ചിട്ടുള്ളതുപോലെ ഹാറൂനോടും പുത്രന്‍മാരോടും അനുവര്‍ത്തിക്കുക. അവരുടെ അഭിഷേകകര്‍മം ഏഴുദിവസം നീണ്ടുനില്‍ക്കണം. 36പാപപരിഹാര ഖുർബാനിയായി ഓരോ ദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ഖുർബാനി പീഠത്തില്‍ പരിഹാര ഖുർബാനി അര്‍പ്പിക്കുക വഴി അതില്‍നിന്നു പാപം തുടച്ചുനീക്കപ്പെടും. അനന്തരം, അതിനെ അഭിഷേചിച്ചു വിശുദ്ധീകരിക്കുക. 37ഏഴുദിവസം പരിഹാര ഖുർബാനി നടത്തി ഖുർബാനി പീഠത്തെ ശുദ്ധീകരിക്കുക. അപ്പോള്‍ ഖുർബാനി പീഠം അതിവിശുദ്ധമാകും. ഖുർബാനി പീഠത്തെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമാകും.

അനുദിന ഖുർബാനികള്‍

38ഖുർബാനി പീഠത്തില്‍ അര്‍പ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്‌സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ വീതം എല്ലാദിവസവും അര്‍പ്പിക്കണം. 39ഒന്നിനെ പ്രഭാതത്തിലും മറ്റേതിനെ സായാഹ്‌നത്തിലുമാണ് അര്‍പ്പിക്കേണ്ടത്. 40ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം നാലിലൊന്നു ഹിന്‍ ശുദ്ധമായ ഒലിവെണ്ണയില്‍ കുഴച്ച പത്തിലൊന്ന് ഏഫാ മാവും പാനീയ ഖുർബാനിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും സമര്‍പ്പിക്കണം. 41പ്രഭാതത്തിലെന്ന പോലെ സായാഹ്‌നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യ ഖുർബാനിയോടും പാനീയ ഖുർബാനിയോടുമൊത്ത് സുഗന്ധവാഹിയായ ദഹന ഖുർബാനിയായി റബ്ബുൽ ആലമീന് അര്‍പ്പിക്കണം. 42ഞാന്‍ നിങ്ങളെ കാണുകയും നിങ്ങളോടു സംസാരിക്കുകയും ചെയ്യുന്ന ഖിയാമത്തുൽ ഇബാദത്തിന്‍റെ വാതില്‍ക്കല്‍ റബ്ബുൽ ആലമീന്‍റെ സന്നിധിയില്‍, തലമുറതോറും നിങ്ങള്‍ അനുദിനം അര്‍പ്പിക്കേണ്ട ദഹന ഖുർബാനിയാണിത്. 43അവിടെവച്ചു ഞാന്‍ യിസ്രായിലാഹ് ജനത്തെ സന്ദര്‍ശിക്കും; എന്‍റെ മഹത്വത്താല്‍ അവിടം വിശുദ്ധീകരിക്കുകയും ചെയ്യും. 44ഖിയാമത്തുൽ ഇബാദത്തും ഖുർബാനി പീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്ക് ഇമാമിക ശുശ്രൂഷ ചെയ്യുന്നതിനായി ഹാറൂനെയും പുത്രന്‍മാരെയും ഞാന്‍ വിശുദ്ധീകരിക്കും. 45ഞാന്‍ യിസ്രായിലാഹ് ജനത്തിന്‍റെ മധ്യേ വസിക്കും; അവരുടെ മഅബൂദായിരിക്കുകയും ചെയ്യും. 46അവരുടെയിടയില്‍ വസിക്കാന്‍ വേണ്ടി അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന അവരുടെ മഅബൂദായ റബ്ബുൽ ആലമീൻ ഞാനാണെന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ മഅബൂദായ റബ്ബുൽ ആലമീൻ.