സൂറ അൽ-ഹശ്ർ 18

മൂസായും ജത്രോയും

18 1മൂസായ്ക്കും അവന്‍റെ ജനമായ യിസ്രായിലാഹിനും വേണ്ടി അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ എന്തെല്ലാം ചെയ്തുവെന്നും അവിടുന്ന് അവരെ ഈജിപ്തില്‍ നിന്ന് എപ്രകാരം മോചിപ്പിച്ചു വെന്നും മിദിയാനിലെ ഇമാമും മൂസായുടെ അമ്മായിയപ്പനുമായ ജത്രോ കേട്ടറിഞ്ഞു. 2മൂസാ തന്‍റെ ബീവി സിപ്പോറയെ തിരിച്ചയച്ചപ്പോള്‍ 3അവന്‍റെ അമ്മായിയപ്പന്‍ ജത്രോ അവളെയും അവളുടെ രണ്ടു പുത്രന്‍മാരെയും സ്വീകരിച്ചു. അവരില്‍ ഒരുവന്‍റെ പേര്‍ ഗര്‍ഷോം എന്നായിരുന്നു. കാരണം, ഞാനൊരു പ്രവാസിയാകുന്നു എന്നു പറഞ്ഞാണ്‌ മൂസാ അവനു പേരിട്ടത്. 4അപരന്‍റെ പേര്‍ എലിയേസര്‍ എന്നായിരുന്നു. കാരണം, എന്‍റെ പിതാവിന്‍റെ മഅബൂദാണ് എന്‍റെ സഹായം, അവിടുന്നു ഫറവോയുടെ വാളില്‍ നിന്ന് എന്നെ രക്ഷിച്ചു എന്ന് അവന്‍ പറഞ്ഞു. 5മരുഭൂമിയില്‍ മഅബൂദിന്‍റെ മലയുടെ സമീപം കൂടാരമടിച്ചിരുന്ന മൂസായുടെ അടുക്കലേക്ക് അവന്‍റെ ബീവിയെയും പുത്രന്‍മാരെയും കൂട്ടിക്കൊണ്ട് അമ്മായിയപ്പന്‍ ജത്രോ വന്നു. 6ഒരുവന്‍ വന്ന് മൂസായെ അറിയിച്ചു: നിന്‍റെ അമ്മായിയപ്പന്‍ ജത്രോ, നിന്‍റെ ബീവിയോടും അവളുടെ രണ്ടു പുത്രന്‍മാരോടും കൂടെ വന്നിരിക്കുന്നു. 7മൂസാ ഉടനെ തന്‍റെ അമ്മായിയപ്പനെ സ്വീകരിക്കാന്‍ പുറത്തേക്കു വന്നു. അവന്‍ ജത്രോയെ നമസ്‌കരിക്കുകയും ചുംബിക്കുകയും ചെയ്തു. കുശല പ്രശ്‌നത്തിനു ശേഷം അവര്‍ കൂടാരത്തിനുള്ളിലേക്കു പോയി. 8യിസ്രായിലാഹ്യർക്കു വേണ്ടി ഫിർഔനോടും ഈജിപ്തുകാരോടും റബ്ബുൽ ആലമീൻ ചെയ്ത കാര്യങ്ങളും വഴിയില്‍ വച്ചു തങ്ങള്‍ക്കു നേരിട്ട പ്രയാസങ്ങളും റബ്ബുൽ ആലമീൻ നല്‍കിയ സംരക്ഷണവുമെല്ലാം മൂസാ അമ്മായിയപ്പനോടു വിവരിച്ചു പറഞ്ഞു. 9റബ്ബുൽ ആലമീൻ ഈജിപ്തുകാരില്‍ നിന്ന് യിസ്രായിലാഹിനെ മോചിപ്പിച്ച് അവര്‍ക്കു ചെയ്ത നിരവധി നന്‍മകളെക്കുറിച്ചു ജത്രോ ആഹ്‌ളാദിച്ചു.

10അവന്‍ പറഞ്ഞു: ഈജിപ്തുകാരില്‍ നിന്നും ഫിർഔനില്‍ നിന്നും നിങ്ങളെ രക്ഷിച്ച റബ്ബുൽ ആലമീൻ വാഴ്ത്തപ്പെട്ടവനാകുന്നു. 11റബ്ബുൽ ആലമീൻ സകല ദേവന്‍മാരെയുംകാള്‍ വലിയവനാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്‌സിലാക്കുന്നു. എന്തെന്നാല്‍, ഈജിപ്തുകാര്‍ അവരോട് അഹങ്കാരപൂര്‍വം പെരുമാറിയപ്പോള്‍ അവരുടെ പിടിയില്‍ നിന്ന് അവിടുന്നു തന്‍റെ ജനത്തെ മോചിപ്പിച്ചു. 12മൂസായുടെ അമ്മായിയപ്പനായ ജത്രോ മഅബൂദിന് ദഹനഖുർബാനിയും മറ്റു ഖുർബാനികളും സമര്‍പ്പിച്ചു. ജത്രോയോടൊന്നിച്ചു മഅബൂദിന്‍റെ സന്നിധിയില്‍ ഭക്ഷണം കഴിക്കുന്നതിനായി ഹാറൂനും യിസ്രായിലാഹിലെ ശ്രേഷ്ഠന്‍മാരും വന്നു.

ന്യായാധിപന്‍മാര്‍

13പിറ്റേദിവസം മൂസാ ജനത്തിന്‍റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഉപവിഷ്ടനായി. പ്രഭാതം മുതല്‍ പ്രദോഷം വരെ ജനങ്ങള്‍ മൂസായുടെ ചുറ്റും കൂടി നിന്നു. 14മൂസാ തന്‍റെ ജനത്തിനു വേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോള്‍ അമ്മായിയപ്പനായ ജത്രോ അവനോടു ചോദിച്ചു: നീ ജനത്തിനു വേണ്ടി ചെയ്യുന്നതെന്താണ്? രാവിലെ മുതല്‍ വൈകുന്നേരം വരെ ജനമെല്ലാം നിന്‍റെ ചുറ്റും കൂടിനില്‍ക്കാന്‍ ഇടയാകത്തക്ക വിധം നീ ഇവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തുകൊണ്ട്? 15മൂസാ പറഞ്ഞു: മഅബൂദിന്‍റെ ഹിതം അറിയാനായി ജനം എന്നെ സമീപിക്കുന്നു. 16എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ എന്‍റെ അടുക്കല്‍ വരുന്നു. ഞാന്‍ അവരുടെ കലഹങ്ങള്‍ തീര്‍ക്കുന്നു; മഅബൂദിന്‍റെ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. 17അപ്പോള്‍ അവന്‍ പറഞ്ഞു: നീ ചെയ്യുന്നതു ശരിയല്ല. 18നീയും നിന്‍റെ കൂടെയുള്ള ജനങ്ങളും ക്ഷീണിച്ചു വിവശരാകും. ഇതു ഭാരമേറിയ ജോലിയാണ്. തനിയെ ഇതു ചെയ്യാന്‍ നിനക്കു സാധിക്കുകയില്ല. 19ഞാന്‍ പറയുന്നതു കേള്‍ക്കുക, ഞാന്‍ നിനക്കൊരു ഉപദേശം നല്‍കാം. അള്ളാഹു സുബുഹാന തഅലാ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ. നീ മഅബൂദിന്‍റെ മുന്‍പില്‍ ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെ അറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം. 20അവര്‍ ചരിക്കേണ്ട മാര്‍ഗവും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളും അവര്‍ക്കു നിര്‍ദേശിച്ചു കൊടുക്കണം. 21കഴിവും അള്ളാഹുവിനെ ഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വെറുക്കുന്നവരുമായ ആളുകളെ ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത് അവരെ ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെ അധിപന്‍മാരായി നിയമിക്കുക. 22അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പു കല്‍പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെ ഏല്‍പിക്കുകയും ചെറിയവ അവര്‍ തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്‍റെ ജോലി എളുപ്പമാകും. 23ഇതു മഅബൂദിന്‍റെ കല്‍പനയാണെന്നു ഗ്രഹിച്ച് ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്‌നം തുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയും ചെയ്യും.

24മൂസാ അമ്മായിയപ്പന്‍റെ ഉപദേശം കേട്ട് അതനുസരിച്ചു പ്രവര്‍ത്തിച്ചു. 25മൂസാ യിസ്രായിലാഹ്യരിൽ നിന്നു സമര്‍ഥരായ ആളുകളെ തിരഞ്ഞെടുത്ത്, ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്‍മാരായി നിയമിച്ചു. 26അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെയിടയില്‍ നീതി നടത്തി. സുപ്രധാനമായ കാര്യങ്ങള്‍ മൂസായെ ഏല്‍പിച്ചു. ചെറിയ കാര്യങ്ങള്‍ അവര്‍ തന്നെതീരുമാനിച്ചു. 27അനന്തരം, മൂസാ അമ്മായിയപ്പനെ യാത്രയാക്കി. അവന്‍ സ്വന്തം നാട്ടിലേക്കു മടങ്ങി.


അടിക്കുറിപ്പുകൾ