1 ശമൂവേൽ 2

ഹന്നായുടെ സ്വലാത്ത്

[a] 2.1 സ്വലാത്ത് - ഗിനാ

2 1ഹന്നാ ഇങ്ങനെ ദുആ ഇരന്നു:

എന്റെ ഖൽബ് റബ്ബുൽ ആലമീനിൽ ആനന്ദിക്കുന്നു.

എന്റെ റഅ്സ് റബ്ബുൽ ആലമീനിൽ ഉയര്‍ന്നിരിക്കുന്നു.

എന്റെ ശഫത്ത് അദുവ്വുകളെ [b] 2.1 അദുവ്വുകളെ - അഅ്ദാഇനുകളെ പരിഹസിക്കുന്നു.

അവിടുത്തെ ഖലാസ്വിൽ ഞാന്‍ ആനന്ദിക്കുന്നു.

2റബ്ബുൽ ആലമീനെപ്പോലെ ഖുദ്ദൂസായി മറ്റാരുമില്ല.

റബ്ബല്ലാതെ മറ്റാരുമില്ല.

നമ്മുടെ മഅബൂദിനെപ്പോലെ [c] 2.2 മഅബൂദിനെപ്പോലെ - ഇലാഹിനെപ്പോലെ സാബിത്തായ ഒരു സ്വഖ്റത്തുമില്ല.

3തകബ്ബുറോടെ മേലില്‍ സംസാരിക്കരുത്.

നിന്റെ ലിസാനിൽ നിന്നു [d] 2.3 ലിസാനിൽ നിന്നു - ഫമിൽ നിന്നു കിബ്റ് പുറപ്പെടാതിരിക്കട്ടെ.

കാരണം, റബ്ബുൽ ആലമീൻ അലീമായ മഅബൂദാണ് [e] 2.3 മഅബൂദാണ് - ഇലാഹാണ് .

അമലുകളെ വിലയിരുത്തുത് അവിടുന്നാണല്ലോ.

4വീരന്‍മാരുടെ വില്ലുകള്‍ തകരുന്നു.

ളഈഫുകളാകട്ടെ ഖവ്വത്ത് പ്രാപിക്കുന്നു.

5രിസ്ഖ് ഇഷ്ടംപോലെ അനുഭവിച്ചിരുവര്‍ രിസ്ഖിനായി കൂലിപ്പണി ചെയ്യുന്നു.

ജൂഅ് അനുഭവിച്ചിരുവര്‍ സംതൃപ്തി അടയുന്നു.

ആഖിറ ഏഴു പ്രസവിക്കുന്നു,

കസീറത്തുൽ ബനീൻ ദാബിലാകുന്നു.

6റബ്ബുൽ ആലമീൻ നഫ്സ് എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു.

അവിടുന്നു ഹാവിയയിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു

7മിസ്കീനും[f] 2.7 മിസ്കീനും - ഫഖീറും ഗനിയ്യും ആക്കുന്നത് റബ്ബുൽ ആലമീനാണ്.

താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.

8മിസ്കീനെ അവിടുന്നു തുറാബിൽ നിന്ന് ഉയര്‍ത്തുന്നു.

ഫഖീറിനെ മസ്ബലയില്‍നിന്നു പൊക്കിയെടുക്കുന്നു.

അങ്ങനെ അവരെ ശരീഫുമാരോടൊപ്പം ഇരുത്തി,

മജ്ദിന്റെ കുർസിയ്യിന്റെ മാലിക്കുകളാക്കുന്നു.

അർളിന്റെ അഅ്മിദത്ത് റബ്ബുൽ ആലമീന്റേതാണ്.

അതിന്‍മേല്‍ അവിടുന്ന് മസ്കൂനത്തായ ആലമിനെ ഉറപ്പിച്ചിരിക്കുന്നു.

9തന്റെ അമീനുമാരുടെ[g] 2.9 അമീനുമാരുടെ - മുഖലീസ് ഖദമുകളെ അവിടുന്നു കാക്കുന്നു.

ശിറാറുന്നാസ് [h] 2.9 ശിറാറുന്നാസ് - ശർറായവർ ളുൽമത്തില്‍ മത്രൂക്കാക്കപ്പെടുന്നു.

ഖുവ്വത്തിനാൽ ആരും പ്രബലനാകുന്നില്ല.

10റബ്ബുൽ ആലമീൻ അദുവ്വുകളെ ഛിന്നഭിന്നമാക്കുന്നു.

അവര്‍ക്കെതിരേ സമാഇല്‍ റഅ്ദ് മുഴക്കുന്നു.

അവിടുന്ന് അർളിനെ മുഴുവന്‍ വിധിക്കും.

തന്റെ മലിക്കിനു ഖുവ്വത്ത് കൊടുക്കും തന്റെ മസീഹിന്റെ റഅ്സ്‌സുയരുമാറാക്കും.

11അനന്തരം, ഇല്ക്കാന റാമായിലുള്ള തന്റെ ബൈത്തിലേക്കു മടങ്ങി. സ്വബിയ്യായ ശംവീലാകട്ടെ റാഹിബായ[i] 2.11 റാഹിബായ - കാഹിനായ ഈലിയുടെ ഹുളൂറില്‍ റബ്ബുൽ ആലമീനു ഖിദ്മത്ത് ചെയ്തുപോന്നു.

ഈലിയുടെ ഇബ്ന്‍മാര്‍

12ഈലിയുടെ ഇബ്ന്‍മാര്‍ ഫാസിഖുകളും റബ്ബിനെ ബഹുമാനിക്കാത്തവരുമായിരുന്നു. 13ഖൌമില്‍നിന്നു കാഹിൻമാര്‍ക്കു[j] 2.13 കാഹിൻമാര്‍ക്കു - റാഹിബ്, ഇമാം ലഭിക്കേണ്ട ഹഖ് സംബന്ധിക്കുന്ന ഹുക്മ് അവര്‍ മാനിച്ചില്ല. 14ആരെങ്കിലും ഖുർബാനിയര്‍പ്പിച്ച ലഹ്മ് പാകംചെയ്യുമ്പോള്‍ ഇമാമിന്റെ[k] 2.14 ഇമാമിന്റെ - കാഹന്റെ ഖാദിം പാത്രത്തില്‍ മുപ്പല്ലികൊണ്ടു കുത്തി അതില്‍ കിട്ടുന്നതു മുഴുവന്‍ ഇമാമിനു വേണ്ടി എടുത്തിരുന്നു. ശീലൂയില്‍ വന്നിരുന്ന ഇസ്രായീല്‍ക്കാരോടെല്ലാം അവര്‍ ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്. 15കൂടാതെ, ശഹ്മ് ഇഖ്റാഖ് ചെയ്യുന്നതിനു മുമ്പുതന്നെ ഖുർബാനിയര്‍പ്പിക്കുന്നവനോട് ഇമാമിന്റെ ഖാദിം വന്നു പറയും: ഇമാമിനു വേണ്ടി പാകംചെയ്യാന്‍ കുറെമാംസം തരുക; നിഅ്അല്ലാതെ മത്ബൂഖായത് അദ്‌ദേഹം സ്വീകരിക്കുകയില്ല. 16ആദ്യം ശഹ്മ് ഇഹ്റാഖ് ചെയ്യട്ടെ; എന്നിട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എടുക്കാം എന്ന് തടസ്‌സം പറഞ്ഞാല്‍, പോരാ, ഇപ്പോള്‍ത്തന്നെ വേണം; അല്ലെങ്കില്‍, ഞാന്‍ ഖുവ്വത്ത് പ്രയോഗിച്ച് എടുക്കും എന്ന് അവന്‍ ഇജാപ പറയുമായിരുന്നു. 17ഈലിയുടെ ഇബ്നുമാരുടെ ഖത്തീഅത്ത് റബ്ബിന്റെ ഹള്റത്തിൽ ഗുരുതരമായിത്തീര്‍ന്നു. അത്ര ഇഹാനത്തോടെയാണ് അവര്‍ റബ്ബുൽ ആലമീനുള്ള തഖ്ദിമത്തിനെ കണ്ടത്.

18സ്വബിയ്യായ ശംവീൽ റബ്ബുൽ ആലമീനു ഖിദ്മത്ത് ചെയ്തുപോന്നു. കത്താൻകൊണ്ടുള്ള ഒരു വിശേഷ ലിബാസാണ് അവന്‍ ധരിച്ചിരുന്നത്. 19ഖുർബാനിയര്‍പ്പിക്കാന്‍ സൌജിനോടൊത്ത് സനത്ത്തോറും പോകുമ്പോള്‍ അവന്റെ അമ്മ ചെറിയ ഉടുപ്പുണ്ടാക്കി അവനു കൊടുത്തിരുന്നു. 20റബ്ബുൽ ആലമീനു സമര്‍പ്പിച്ച ഈ സ്വബിയ്യിനുപകരം ഈ മർഅത്തിൽ നിന്നു തന്നെ വേറെ അബ്നാഉകളെ[l] 2.20 അബ്നാഉകളെ - വലദുകളെ ഇലാഹ് നല്‍കട്ടെയെന്ന് ഇല്ക്കാനയെയും സൌജത്തിനെയും ഈലി അനുഗ്രഹിച്ചിരുന്നു. പിന്നീട്, അവര്‍ ബൈത്തിലേക്കുപോകും.

21റബ്ബുൽ ആലമീൻ ഹന്നായെ നള്ർ ചെയ്തു. അവള്‍ ഹംല് ധരിച്ച് മൂന്നു അബ്നാഇനെയും[m] 2.21 അബ്നാഇനെയും - ഇബ്നുമാരെയും രണ്ടു ബിൻതുമാരെയും പ്രസവിച്ചു. സ്വബിയ്യായ ശംവീലാകട്ടെ റബ്ബുൽ ആലമീന്റെ ഹള്ദ്രത്തിൽ വളര്‍ന്നുവന്നു.

22ഈലി ശൈഖായി; തന്റെ ഇബ്ന്‍മാര്‍ ഇസ്രായീല്‍ ഖൌമിനോടു[n] 2.22 ഖൌമിനോടു - ശഅ്ബിനോടു ചെയ്തിരുന്നതെല്ലാം അവന്‍ കേട്ടു. ഖയ്മത്തുൽ ഇജ്തിമാഇന്റെ ബാബിൽ ഇജ്തിമാ ചെയ്തിരുന്ന മർഅത്തുകളോടൊത്ത് അവര്‍ ശയിച്ചിരുന്ന വിവരവും അവന്‍ അറിഞ്ഞു. 23അവന്‍ അവരോടു പറഞ്ഞു: എന്താണ് നിങ്ങള്‍ ഈ ചെയ്യുന്നത്? നിങ്ങളുടെ ഖബീസത്തുകളെപ്പറ്റി ഓരോരുത്തര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു. 24യാ ബനിയ്യ, മേലാല്‍ അങ്ങനെ ചെയ്യരുത്. നിങ്ങളെപ്പറ്റി ഇലാഹിന്റെ ഖൌമ് പറഞ്ഞ് ഞാന്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ തീരെ നന്നല്ല. 25മനുഷ്യന്‍മനുഷ്യനോടു ഖത്തീഅത്ത് ചെയ്താല്‍ ഇലാഹ് അവനുവേണ്ടി ശഫാഅത്ത് വഹിക്കും; റബ്ബുൽ ആലമീനോടു ഖത്തീഅത്ത് ചെയ്താല്‍ ആര്‍ ശഫാഅത്ത് വഹിക്കും? പക്‌ഷേ, അവര്‍ അബിന്റെ വാക്കു കേട്ടില്ല. കാരണം, അവരെ ഹലാക്കാക്കാന്‍ റബ്ബുൽ ആലമീൻ നിശ്ചയിച്ചിരുന്നു.

26സ്വബിയ്യായ ശംവീലാകട്ടെ റബ്ബുൽ ആലമീന്റെയും മനുഷ്യരുടെയും രിളയിൽ വളര്‍ന്നുവന്നു.

27റബ്ബുൽ ആലമീൻ അയച്ച ഒരാള്‍ ഈലിയുടെ അടുക്കല്‍ വന്നുപറഞ്ഞു: റബ്ബുൽ ആലമീൻ ഇപ്രകാരം പറയുന്നു: നിന്റെ അബിന്റെ ബൈത്ത് മിസ്റില്‍ ഫിർഔന്റെ ബൈത്തില്‍ അബ്ദായിരിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തി. 28എന്റെ മദ്ബഹിനെ സമീപിക്കാനും ബുഖൂറര്‍പ്പണം നടത്താനും എന്റെ മുന്‍പില്‍ ഈഫൂദു ധരിക്കാനും ഇസ്രായീലിന്റെ എല്ലാ ഗോത്രങ്ങളിലും നിന്നു ഞാന്‍ അവനെ എന്റെ ഇമാമായി തിരഞ്ഞെടുത്തു. ബനൂ ഇസ്രായിൽ വഖാഇദിന്[o] 2.28 വഖാഇദിന് - മുഹ്രിഖ ഖുർബാനി അര്‍പ്പിച്ചതെല്ലാം നിന്റെ അബിന്റെ ബൈത്തിനു ഞാന്‍ കൊടുത്തു. 29എന്നിട്ടും എന്തുകൊണ്ടാണ്, എനിക്ക് അര്‍പ്പിക്കണമെന്ന് അംറ് ചെയ്തിട്ടുള്ള ദബ്ഹുകളെയും തഖ്ദിമത്തുകളെയും നീ ഹിർസോടെ നോക്കുന്നത്? നിങ്ങള്‍ എന്റെ ഖൌമ് എനിക്കര്‍പ്പിക്കുന്ന സകല ദബ്ഹുകളുടെയും ജയ്യിദായ[p] 2.29 ജയ്യിദായ - അഫ്ളലായ ഭാഗം തിന്നുകൊഴുത്തു. എന്നെക്കാള്‍ കൂടുതല്‍ നിന്റെ ഔലാദുകളെ നീ ബഹുമാനിക്കുന്നതെന്ത്? 30അതിനാല്‍, ഇസ്രായീലിന്റെ മഅബൂദായ റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: നിന്റെയും നിന്റെ അബിന്റെയും ബൈത്ത് ദാഇമായി എനിക്കു ഖിദ്മത്ത് ചെയ്യുമെന്നു ഞാന്‍ വഅ്ദാ ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ റബ്ബുൽ ആലമീനായ ഞാന്‍ പ്രഖ്യാപിക്കുന്നു: ഇനി അങ്ങനെ ആയിരിക്കുകയില്ല. എന്നെ ഇഹ്തിറാം ചെയ്യുന്നവരെ ഞാനും ഇഹ്തിറാം ചെയ്യും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും. 31ശുയൂഖിയ്യത്തിലെത്താന്‍ ആര്‍ക്കും ഇടയാകാത്തവിധം നിന്റെയും നിന്റെ അബുമാരുടെ ഉസ്രത്തിന്റെയും ഖുവ്വത്ത് ഞാന്‍ ളയീഫാക്കുന്ന യൌമ് ഇതാ അടുത്തിരിക്കുന്നു. 32ഇസ്രായീല്‍ ഖൌമില്‍ മറ്റുള്ളവര്‍ക്കു ഞാന്‍ നല്‍കുന്ന ഇഹ്സാൻ കണ്ട് നിങ്ങള്‍ അസ്വസ്ഥരും ഹ്സിദീങ്ങളുമാകും. പക്‌ഷേ, നിന്റെ ഉസ്രത്തില്‍ പ്രായം ചെന്നവരായി മേലില്‍ ആരും ഉണ്ടാവുകയില്ല. 33നിങ്ങളില്‍ ഒരുവനെ എന്റെ മദ്ബഹില്‍നിന്ന് ഞാന്‍ വേർപെടുത്തുകയില്ല. കണ്ണീരുകൊണ്ട് അവന്റെ കാഴ്ച മങ്ങുകയും ഖൽബ് ഉരുകുകയും ചെയ്യും. നിന്റെ അത് ഫാലുകള്‍[q] 2.33 അത് ഫാലുകള്‍ - ദുർരിയത്ത് വാളിനിരയാകും. 34നിന്റെ ഇബ്നുമാരായ ഹൂഫ്‌നിയും ഫിനഹാസും ഒരേദിവസം തന്നെ മരിക്കും. 35ഇതു നിനക്ക് അലാമത്തായിരിക്കും. എനിക്കുവേണ്ടി അമീനായ[r] 2.35 അമീനായ - മുഖ് ലീസായ ഒരു കാഹിനെ ഞാന്‍ മുഖ്താറാക്കും. എന്റെ ഖൽബിലും നഫ്സിലുമുള്ളതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കും. അവന്റെ ഉസ്രത്ത് ഞാന്‍ നിലനിര്‍ത്തും. എന്റെ മസീഹിന്റെ ഹള്ദ്രത്തിൽ അവന്‍ ദാഇമായി ഖിദ്മത്ത് ചെയ്യും. 36നിന്റെ ഉസ്രത്തില്‍ ബാക്കിയായവരെല്ലാം ഒരു ഫിള്ളത്ത്കാശിനും ഒരു കസ്രത്ത് ഖുബ്ബൂസിനും വേണ്ടി അവനോടു യാചിച്ചു കൊണ്ടു പറയും: ഒരു ഖുബ്ബൂസിന്റെ കസ്രത്ത് ലഭിക്കേണ്ടതിന് എന്നെ ഏതെങ്കിലുമൊരു കഹനൂത്തിന്റെ വളാഇഫിന് ചേര്‍ക്കണമേ!


അടിക്കുറിപ്പുകൾ