മർക്കൊസ് 11:15-19  

പള്ളി ശുദ്ധീകരിക്കുന്നു

15അവര്‍ ജറുസലെമിലെത്തി. ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പള്ളിയിൽ പ്രവേശിച്ച്, അവിടെ കച്ചവടം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്‍പനക്കാരുടെ ഇരിപ്പിടങ്ങളും ഈസാ അൽ മസീഹ് തട്ടിമറിച്ചിട്ടു. 16പളളിയിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ ആരെയും ഈസാ അൽ മസീഹ് അനുവദിച്ചില്ല. 17ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തത്: എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള ദുആ ഗർ എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു. 18ഇതുകേട്ടപ്പോള്‍ പ്രധാന ഇമാംമാരും ഉലമാക്കളും ഈസാ അൽ മസീഹ് നെ ഇല്ലാതാക്കാൻ അവസരം അന്വേഷിച്ചു; കാരണം, ഈസാ അൽ മസീഹിനെ അവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം ഈസാ അൽ മസീഹിന്റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. 19വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കു പോയി.


മർക്കൊസ് 11:27-33  

ഈസാ അൽ മസീഹിന്റെ അധികാരം

27അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പള്ളിയിലൂടെ നടക്കുമ്പോള്‍ പ്രധാന ഇമാംമാരും ഉലമാക്കളും ജനപ്രമാണികളും ഈസാ അൽ മസീഹിൻറെ അടുത്തെത്തി. 28അവര്‍ ഈസാ അൽ മസീഹിനോടു ചോദിച്ചു: എന്തധികാരത്താലാണ് അങ്ങ് ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് അങ്ങ്ക്ക് അധികാരം നല്‍കിയത്? 29ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം. 30യഹ്യാ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ജ്ഞാനസ്‌നാനം ജന്നത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍. 31അവര്‍ പരസ്പരം ആലോചിച്ചു: ജന്നത്തില്‍ നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് നബി ചോദിക്കും. 32മനുഷ്യരില്‍നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യഹ്യാ നബി (അ) യഥാര്‍ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. 33അതിനാല്‍, അവര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.


ലൂക്കാ 20:45-47  

ഉലമാക്കളുടെ കപടജീവിതം

45സകല മനുഷ്യരും കേള്‍ക്കേ, ഈസാ[d] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് (അ) സാഹബാക്കളോടു പറഞ്ഞു: 46ഉലമാക്കളെ സൂക്ഷിച്ചു കൊള്ളുവിന്‍. അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു. 47അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി ദുആ ഇരക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.


ലൂക്കാ 21:1-19  

വിധവയുടെ കാണിക്ക

21 1ഈസാ[e] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ പള്ളിയിലെ ഭണ്‍ഡാരത്തില്‍ നേര്‍ച്ചയിടുന്നതു കണ്ടു. 2ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും ഈസാ അൽ മസീഹ് കണ്ടു. 3ഈസാ അൽ മസീഹ് പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. 4എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍ നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്‌ഷേപിച്ചിരിക്കുന്നു.

പള്ളിയുടെ നാശത്തെക്കുറിച്ച്

5ചില ആളുകള്‍ പള്ളിയെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്ക വസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: 6നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

ഖിയാമത്തിൻറെ ആരംഭം

7അവര്‍ ചോദിച്ചു: ഉസ്താദ്, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്? 8ഈസാ അൽ മസീഹ് പറഞ്ഞു: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. 9യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഖിയാമത്ത് ഇനിയും ആയിട്ടില്ല.

10ഈസാ അൽ മസീഹ് തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. 11വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ച വ്യാധികളും ഉണ്ടാകും. ഭീകര സംഭവങ്ങളും ആകാശത്തില്‍ നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും. 12ഇവയ്‌ക്കെല്ലാം മുമ്പ് അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചു കൊടുക്കും. എന്റെ നാമത്തെപ്രതി ബാദ്ശാക്കളുടെയും ദേശാധിപതികളുടെയും മുന്‍പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. 13നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും. 14എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍. 15എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. 16മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍ പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. 17എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. 18എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. 19പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.


ലൂക്കാ 21:37-38  

37എല്ലാ ദിവസവും ഈസാ[f] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പള്ളിയില്‍ തഅലീം കൊടുത്തു കൊണ്ടിരുന്നു. രാത്രിയില്‍ അവിടുന്നു പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ വിശ്രമിച്ചു. 38ഈസാ അൽ മസീഹിന്റെ വാക്കു കേള്‍ക്കാന്‍ വേണ്ടി ജനം മുഴുവന്‍ അതിരാവിലെ പള്ളിയില്‍ ഈസാ അൽ മസീഹിന്റെ അടുത്തുവന്നിരുന്നു.


ലൂക്കാ 22:1-20  

ഈസാ അൽ മസീഹിനെ കൊല്ലാനുള്ള ഗൂഢാലോചന

22 1പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ അടുത്തു. 2മോല്ല്യാമാരും ഉലമാക്കളും ഈസാ[g] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ എങ്ങനെ കൊല്ലാമെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. പക്‌ഷേ, അവര്‍ ജനത്തെ ഭയപ്പെട്ടു. 3പന്ത്രണ്ടു പേരില്‍ ഒരുവനും ഇസ്‌കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍ ശൈത്താൻ കടന്നു. 4അവന്‍ ഇമാം പ്രമുഖന്‍മാരെയും സേനാധിപന്‍മാരെയും സമീപിച്ച് എങ്ങനെയാണ് ഈസാ അൽ മസീഹിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു. 5അവര്‍ സന്തോഷിച്ച് അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. 6അവന്‍ അവര്‍ക്കു വാക്കു കൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോള്‍ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കാന്‍ അവന്‍ അവസരം പാര്‍ത്തുകൊണ്ടിരുന്നു.

സാഹബാക്കൾ പെസഹാ ഒരുക്കുന്നു

7പെസഹാക്കുഞ്ഞാടിനെ ഖുർബാനിയാക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു. 8ഈസാ അൽ മസീഹ് പത്രോസിനെയും യെഹിയ്യായെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍. 9അവര്‍ ഈസാ അൽ മസീഹിനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? 10ഈസാ അൽ മസീഹ് പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നു കൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക. 11ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഉസ്താദ് നിന്നോടു ചോദിക്കുന്നു, എന്റെ സാഹബാക്കളോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള ദാവത്ത്ഗർ എവിടെയാണ്? 12സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക. 13അവര്‍ പോയി ഈസാ അൽ മസീഹ് പറഞ്ഞതു പോലെ കണ്ടു; പെസഹാ ഒരുക്കുകയും ചെയ്തു.

പുതിയ ഉടമ്പടി

14സമയമായപ്പോള്‍ ഈസാ അൽ മസീഹ് ദാവത്തിനിരുന്നു; ഈസായോടൊപ്പം സാഹബാക്കളും. 15ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു. 16ഞാന്‍ നിങ്ങളോടു പറയുന്നു: അള്ളാഹുവിൻറെ രാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല. 17ഈസാ അൽ മസീഹ് പാനപാത്രം എടുത്തു കൃതജ്ഞതാ സ്‌തോത്രം ചെയ്തതിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍. 18ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ അള്ളാഹുവിൻറെ രാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല. 19പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തു കൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കു വേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. 20അപ്രകാരം തന്നെ അത്താഴത്തിനു ശേഷം ഈസാ അൽ മസീഹ് പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.


ലൂക്കാ 22:39-48  

ഗത്‌സെമനിയില്‍ ദുആ ഇരക്കുന്നു

39ഈസാ[h] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പുറത്തുവന്ന് പതിവു പോലെ ഒലിവുമലയിലേക്കു പോയി. സാഹബാക്കളും ഈസാ അൽ മസീഹിനെ പിന്തുടര്‍ന്നു. 40അവിടെ എത്തിയപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ദുആ ഇരക്കുവിന്‍. 41ഈസാ അൽ മസീഹ് അവരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു ദുആ ഇരന്നു: 42പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ! 43അപ്പോള്‍ ഈസാ അൽ മസീഹിനെ ശക്തിപ്പെടുത്താന്‍ ജന്നത്തില്‍ നിന്ന് ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു. 44ഈസാ അൽ മസീഹ് തീവ്ര വേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി ദുആ ഇരന്നു. ഈസാ അൽ മസീഹിന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു. 45ഈസാ അൽ മസീഹ് ദുആ കഴിഞ്ഞ് എഴുന്നേറ്റ് സാഹബാക്കളുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു. 46ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ ഉറങ്ങുന്നതെന്ത്? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു ദുആ ഇരക്കുവിന്‍.

യൂദാസ് ഈസാ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കുന്നു

47ഈസാ അൽ മസീഹ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുമ്പില്‍ നടന്നിരുന്നത്. ഈസാ അൽ മസീഹിനെ ചുംബിക്കാന്‍ അവന്‍ മുമ്പോട്ടുവന്നു. 48ഈസാ അൽ മസീഹ് അവനോടു ചോദിച്ചു: യൂദാസേ, ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്?


ലൂക്കാ 22:54  

പത്രോസ് തള്ളിപ്പറയുന്നു

54അവര്‍ ഈസാ[i] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ പിടിച്ച് വലിയ മുസലിയാരുടെ കുടീലേക്കു കൊണ്ടുപോയി. പത്രോസ് അകലെയായി ഈസാ അൽ മസീഹിനെ അനുഗമിച്ചിരുന്നു.


അടിക്കുറിപ്പുകൾ